കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ശൈഖ് മുഹമ്മദുല്‍ കാലിക്കൂത്തി

അശൈഖ് അലാവുദ്ദീ൯ ഹിമ്മസി കോഴിക്കോട്‌ നിന്ന് വിവാഹം കഴിച്ചതിലുള്ള പുത്രനാണ് മുഹമ്മദുല്‍ കാലിക്കൂത്തി എന്ന മാമുക്കോയ ശൈഖ്. ജനനം ഹിജ്റ: 930ല്‍. പലനാടുകളും സന്ദ൪ശിക്കുകയും സൂഫിയാക്കളുമായി ബന്ധപ്പെടുകയും ചെയ്തു. അശ്ശിയില്‍ വെച്ച് അദ്ദേഹം ശൈഖുമായി സന്ധിച്ചു. അദ്ദേഹത്തിന്റെമ ഉപദേശ നിര്ദേശശ പ്രകാരം ഒരു പള്ളി നിര്മി.ച്ചു. റൗളാ ശരീഫും, ഏദ൯, യമ൯ എന്നീ രാജ്യങ്ങളും സന്ദര്ശികച്ചു.
കേരളത്തില്‍ നിന്ന് കച്ചവടാവശ്യാ൪ത്ഥം യമനില്‍ എത്തിയ കേരളം ഭരിച്ച സാമൂതിരിയുടെ കപ്പിത്താനുമായി സംസാരിച്ച് നാട്ടിലേക്ക്‌ തിരിച്ചു. ഇത് ഹിജ്റ: 974 സഫ൪ എട്ടിനായിരുന്നു. നാട്ടിലെ നല്ലവരായ ജനങ്ങള്‍ ശൈഖിനെ സ്വീകരിച്ചു. ശൈഖിന്റെട പ്രശസ്തി വര്ധിതച്ചു. സന്ദര്ശളകരില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ പാവങ്ങള്ക്ക് ‌ വിതരണം ചെയ്തു. പൊന്നാനിയിലെ അബ്ദുല്‍ അസീസ്‌ മഖ്ദൂമുമായി ബന്ധപ്പെട്ടു.
സാമൂതിരി ശൈഖിനെ കാണാ൯ ആഗ്രഹം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍ മുസ്‌ലിംകളുടെ സുരക്ഷിതത്വം ഉറപ്പാക്കാ൯ ഉപദേശിച്ചു. സാമൂതിരിയുടെ സൈന്യവുമായി ഫ്രഞ്ച് സൈന്യം ചാലിയത്ത്‌ നിന്നും ഏറ്റുമുട്ടി. സാമൂതിരിയുടെ സൈന്യം വിജയിച്ചു. സാമൂതിരിക്കും മാതാവിനും ശൈഖില്‍ വലിയ വിശ്വാസമായിരുന്നു. 40 വയസ്സായപ്പോള്‍ ശൈഖ് രോഗിയായി. മരണ ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാ൯ ഒരാളെ ഏല്പ്പി ച്ചു. വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാങ്ങി വെച്ചു.